വള്ളംകളി ഒരോര്‍മ്മ

ഒരു ആറന്മുളക്കാരനായി ജനിച്ച ( ആക്ച്വലി കോഴഞ്ചേരിയാണു. 3 കി. മി യേയുള്ളു ആറന്മുളക്കു, ഒരു വെയ്റ്റിനു വേണ്ടി ആറന്മുള എന്നൊക്കെ പരയും )എനിക്കു കഴിഞ്ഞ 2 വര്‍ഷമായി വള്ളംകളി കാണുവാനുള്ള ഭാഗ്യം ലഭിച്ചില്ല. എനിക്കോര്‍മ്മയുള്ള കാലം മുതല്‍കേ വള്ളംകളിയും എന്റെ മനസ്സില്‍ ഉണ്ട്‌. അന്നു കണ്ട പല ദ്രിശ്യങ്ങളും ആഹ്ലാദകരമായി മനസ്സിലുണ്ട്‌. വള്ളംകളിക്കുന്നവരുടെ ഉത്സാഹവും ഊര്‍ജ്ജിതവും കാണികളുടെ തിരതല്ലുന്ന സന്തോഷവുമാണു വള്ളംകളിയെ അവിസ്മരണീയമാക്കുന്നത്‌. അക്കാര്യത്തില്‍ ആറന്മുള വള്ളംകളിക്ക്‌ ഒരിക്കലും കുറവുണ്ടായിട്ടില്ല.

വള്ളംകളി തിരുവാറന്മുളയപ്പന്റെ പ്രീതിക്കു വേണ്ടി നടത്തുന്ന വഴിപാടാണെന്നും ഭഗവാനും ഒരു കളിക്കാരന്റെ വേഷത്തില്‍ കൂട്ടുണ്ടാകുമെന്നുമാണു ഞങ്ങളുടെ വിശ്വാസം. ( ഞങ്ങളുടെ എന്നാല്‍ ആറന്മുളക്കാരുടെ). ഭക്തിനിര്‍ഭരമായി നടത്തുന്ന ഒരു ചടങ്ങാണു ആറന്മുള വള്ളംകളി. അതുകൊണ്ടാണു വാശിയും തമ്മില്‍തല്ലും ഒക്കെയില്ലാത്ത മത്സരം ആറന്മുളയില്‍ നിങ്ങള്‍ക്കു കാനുവാന്‍ സാധിക്കാത്തത്‌. അക്കാലം കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ മത്സരവള്ളംകളിക്കു പ്രിയമേറി. എങ്കിലും കഴിയുന്നത്ര അന്തരീക്ഷം പുലര്‍ത്തുവാന്‍ ഇവിടത്തുകാര്‍ ശ്രമിക്കാറുണ്ട്‌. ഇപ്പോള്‍ ഇതാ സര്‍ക്കാര്‍ വള്ളംകളിയെ ഒരു സ്പോര്‍ട്സ്‌ ഇനമായി പ്രഖ്യാപിച്ചും കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്കു ബാധകമാവില്ല കേട്ടോ…

കഴിഞ്ഞ തവണ ഞാന്‍ കളികണ്ടില്ലെന്നു പറഞ്ഞതു കള്ളമാണു കേട്ടോ. ഞാന്‍ കളി കണ്ടു എങ്ങനെയെന്നല്ലെ ഏഷ്യാനെറ്റ്‌ പ്ലസ്സില്‍. ബാംഗ്ലൂരില്‍ പഠിക്കുവാന്‍ വന്നതുകൊണ്ട്‌ വള്ളംകളി നന്നായി മിസ്സ്‌ ചെയ്യുന്നുണ്ട്‌. ഒരു ത്രിശ്ശൂര്‍ക്കാരന്‍ പൂരം മിസ്സ്‌ ചെയ്യുന്നതുപോലെ. എങ്കിലും ഹോസ്റ്റലില്‍ ഇരുന്നു റ്റീവിയില്‍ ഞാന്‍ കഴിഞ്ഞ തവണ വള്ളം കളി കണ്ടു. ഇക്കൊല്ലവും ആ ഗതി വരുമെന്നാ തോന്നുന്നത്‌. പക്ഷെ കഴിഞ്ഞ തവണ നോര്‍ത്ത്‌ ഇന്‍ഡ്യന്‍സിന്റെ മുന്നില്‍ വള്ളംകളി കാണിച്ചു ഞാന്‍ നല്ലതുപോലെ ഒന്നു ഷൈന്‍ ചെയ്തു കേട്ടോ.

ഒരു തവണ ഞാന്‍ കളി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു വലിയ വള്ളം ( ഇവൈറ്റ്‌ എല്ലാം വലിയ വള്ളങ്ങളാ… എങ്കിലും ഞാന്‍ ചുമ്മാ ഫോര്‍മാലിറ്റിക്കു വേണ്ടി ഒന്നു പറഞ്ഞു എന്നേ ഉള്ളു. ) മറിഞ്ഞു. ഇവിടത്തുകാര്‍ക്കു പിന്നെ ഏതു വള്ളമാണു മറിഞ്ഞതെന്നു ച്‌ദ്യം ചൊദിക്കേണ്ട ആവശ്യമില്ല. വള്ളം മറിഞ്ഞോ അത്‌ കോഴഞ്ചേരി വള്ളമായിരിക്കും എന്നാണു ഇവിടത്തുകാര്‍ പറയാറു. സ്ഥിരമായി വള്ളം മറിയുന്നത്‌ വള്ളത്തിന്റെ ഘടനയുടെ കുഴപ്പമൊന്നുമല്ല കേട്ടോ. അതില്‍ ഇരിക്കുന്ന ആളുകളുടെ കുഴപ്പമ്മാണു.

സാധാരണയായി തിരുവാറന്മുളയപ്പന്റെ പള്ളിയ്യോടങ്ങളില്‍ വള്ളംകളിക്കു പോകുമ്പോള്‍ വൃതം എടുത്താണു എല്ലാവരും പോകാറു. അതുമല്ല ഇവിടെയുള്ള മിക്ക വള്ളങ്ങളും അതാത്‌ കരകളിലെ സംഘടനകള്‍ കാണും. അവരായിരിക്കും അതു നോക്കി നടത്തുക. വര്‍ഷാവര്‍ഷം പണികല്‍ നടത്തുക. ആളുകളെ വെച്ച്‌ വള്ളംകളിക്കു പരിശീലനം നടത്തുക എന്നിവയൊക്കെ. എന്നാല്‍ കൊഴഞ്ചേരി വള്ളം കരക്കാരുടെ മൊത്തം വള്ളമാണു. അതിനാല്‍ ആര്‍ക്കുവേണമെങ്കില്‍ വന്നു കയറാം. ( ഒരു തവണ ഞാനും പോയി വള്ളത്തില്‍ കയറുവാന്‍. അതുപക്ഷെ മറ്റൊരു കൊച്ചു ജലമേള ഇവിടെ നടക്കുന്നുണ്ട്‌, അതിനായിരുന്നു. എനിക്കു നീതാന്‍ അറിയാത്തതിനാലും ഞാന്‍ ഒരു സാഹസികപ്രവൃത്തിക്കു മുതിരുവാന്‍ തയ്യാറല്ലാത്തതിനാലും ഞാന്‍ വള്ളംകളിക്കു പോകാന്‍ തയ്യാറില്ല.)

ഞാന്‍ പറഞ്ഞു വന്നതു വള്ളം മുങ്ങിയ കാര്യമല്ലെ. അതിനിറ്റയില്‍ ഞാനൊരല്‍പം ഡീവിയേറ്റ്‌ ചെയ്തു പോയി. ആ മറിഞ്ഞ വള്ളത്തില്‍ ഉണ്ടായിരുന്നത്‌ നീന്തല്‍ അറിയാവുന്നവരായിരുന്നതു കൊണ്ട്‌ പെട്ടന്നു കരപറ്റി. എന്നാല്‍ ഒരുമദ്ധ്യവയസ്കന്‍ ആറ്റില്‍ നാട്ടിയിരുന്ന ഒരു തൂണില്‍ പിടിച്ചു നിന്നതിനുശേഷം വളരെ വൈകി ഒരു ചെറുവള്ളത്തില്‍ കുറച്ചാളുകള്‍- എത്തിയാണു അയാളെ രക്ഷപ്പെടുത്തിയത്‌. കഴിഞ്ഞ വര്‍ഷമാണെന്നു തോന്നുന്നു ഒരാള്‍ ഇതുപോലെ മരിച്ചിരുന്നു.

സംഭവം- ഇങ്ങനെയൊക്കെ അവൈറ്റ്‌ നടനുവെങ്കിലും സംഘാടകര്‍ക്കോ നാട്ടുകാര്‍ക്കോ യാതൊരു പരിഭ്രാന്തിയും കാണാന്‍ സാധിക്കില്ല. എന്നാല്‍ മറുനാട്ടില്‍ നിന്നും വരുന്നവര്‍ അവൈറ്റ്‌ കിറ്റന്നു നിലവിളിക്കുന്നതു കാണാന്‍. ഞങ്ങള്‍ക്കിതൊക്കെ ഒരു സ്ഥിരം കാഴ്ചയല്ലെ. കാരണം വള്ളക്കാര്‍ വെള്ളത്തിലും കരയിലും സഞ്ചരിക്കുവാന്‍ വളരെ മിടുക്കരായിരിക്കും.

ഒരു തവണ വള്ളത്തില്‍ കയറിയതോടു കൂടി എനിക്കൊരു കാര്യം മനസ്സിലായി. ശുദ്ധിയും വ്രതവും നോക്കിയൊന്നുമല്ല ആളുകള്‍ വള്ളത്തില്‍ കയറുന്നതെന്നു. അന്നു ഞാന്‍ കയ്യറിയ വള്ളത്തിലുള്ള മിക്ക ആളുകളുടെ ഉള്ളില്‍ നിറയേ വെള്ളമായിരുന്നു എന്ന കാര്യം. ഒരു പക്ഷേ ഇതു ചിലപ്പോള്‍ കോഴഞ്ചേരി വള്ളത്തില്‍ മാത്രമായിരിക്കും അല്ലെ….

പിന്നെ ഞങ്ങള്‍ കാണികള്‍ക്കു ഏറ്റവും അസഹ്യമായി തോന്നുന്ന കാര്യം പ്രസംഗകരുടെ ബാഹുല്യമാണു. ഞങ്ങള്‍ വരുന്നത്‌ പ്രസംഗം കേള്‍ക്കുവാന്‍ അല്ലല്ലൊ. മുഖ്യാതിഥി പറയുന്നതു കേള്‍ക്കുവാന്‍ താത്പര്യമുണ്ട്‌. നാട്ടുമര്യാദ അനുസരിച്ചു സംഘാടകരുടെ അദ്ധ്യക്ഷന്‍ രണ്ടു വാക്കു സ്വാഗതവും പഞ്ചായത്തു പ്രസിഡന്റോ തത്തുല്യനായ മറ്റാരെങ്കിലുമോ രണ്ടു വാക്ക്‌ ക്രിതജ്ഞതയും പറയണം. എല്ലാ പ്രസംഗവും കൂടി 15 മിനിറ്റ്‌ മതിയാകും.

സകല രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും ദേവസ്വത്തിന്റെയും മറ്റുപല സംഘറ്റനകളുടേയും പ്രതിനിധികളും കൂടാതെ ചില പൗരമുഖ്യന്‍മാരും ഉദ്യോഗസ്ഥരുമൊക്കെ പ്രസംഗിക്കുമ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്കു തലവേദനയാണു. മനസ്സിനു തീവ്രമായ അസ്വസ്ഥതയാണനുഭവപ്പെടുന്നത്‌. കുറേപ്പേരെ പിണക്കാതിരിക്കുവാനോ തങ്ങളുടെ പ്രാധാന്യം തമ്മില്‍ തമ്മില്‍ ബോധ്യപ്പെടുത്തുവാനോ മാത്രമുള്ള ഈ തുടര്‍പ്രസംഗ പരിപാടി പക്വത ഉള്ള ഒരു സമൂഹത്തിനോ ശാലീനതയുള്ള ഒരു നാട്ടിന്‍പുറത്തിനോ യോജിച്ചതാണോ? ബാലിശവും ശല്യകരവുമായ ഈ പരിപാടി ഉപേക്ഷിക്കുകയാണു. സ്പോണ്‍സര്‍മാരുടെ പരസ്യങ്ങളാണു മറ്റൊരു ശല്യം ആയി ഞങ്ങള്‍ അനുഭവിക്കുന്നത്‌. ശബ്ദമലിനീകരണം ഉണ്ടാക്കാതെ പരസ്യങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്യാമല്ലൊ അവര്‍ക്കു. ( അതില്‍ പോരായ്മകളുണ്ട്‌. അവ എനിക്കു മനസ്സിലാക്കാം. )

വള്ളംകളിയുടെ വള്ളപ്പാട്ടു കേള്‍ക്കുവാന്‍ (പ്രത്യേകിച്ചു പാട്ടിനു പ്രാധാന്യം നല്‍കുന്ന വള്ളംകളിയാണല്ലൊ ആറന്മുളയിലേത്‌) പ്രറ്റ്യേകിച്ചും മറുനാട്ടില്‍ നിന്നും വരുന്നവര്‍ക്കു നല്ല ആഗ്രഹമുണ്ട്‌. വള്ളപ്പാട്ടു കൂടുതല്‍ ഇമ്പമുള്ളതാക്കുകയും ആവശ്യമെങ്കില്‍ അതിനു പരിശീലനം നറ്റത്തുകയും വ്ഹെയ്യുകയാനെങ്കില്‍ പരിപാടി കൂടുതല്‍ ഹൃദ്യമാക്കുകയും ചെയ്യാം. അവസരത്തിനു യോജിച്ചതും സാഹിത്യ ഗുണവും സംഗീത ഗുണവും തികഞ്ഞതുമായ വഞ്ചിപ്പാട്ടുകള്‍- തിരഞ്ഞെടുക്കുവാന്‍ ആറന്മുളക്കാര്‍ക്കു മറ്റാരുടേയും സഹായം ആവശ്യമില്ല. ഒരേപാട്ടു എല്ലാവള്ളങ്ങളും കൂടി ഒരുമിച്ചു പാടി അലങ്കാരധോരണിയോടു കൂടി താളത്തിനു തുഴഞ്ഞു വരുനത്‌ കാണാന്‍ എന്തൊരു ഭംഗിയായിരിക്കുന്നു. ഹോ !!! പറഞ്ഞപ്പൊഴേ കോരിത്തരിക്കുന്നു !!!!!

ഈ ആറന്മുള വള്‍ലംകളി കൂടുതല്‍ മെച്ചമാക്കുവാനും ഭാരതത്തിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളില്‍ ഒന്നാക്കാനുമുള്ള വഴികളെപറ്റി ചുമതലക്കാര്‍ ആലോചിക്കണം. യമുനയുടെ കല്ലോലങ്ങളില്‍ നീന്തിക്കളിച്ച ഭഗവാന്‍ ഇവൈറ്റ്യുണ്ടെന്നും അദ്ധെഹം അലങ്കാര പ്രിയനും ഗാനപ്രിയനും ആനെന്നും ഓര്‍മ്മിച്ചുകൊണ്ടു ഭക്തിപൂര്‍വ്വം സംവിധാനം ചെയ്യുന്ന അതിമനോഹരമായ ഒരുത്സവമായിരിക്കട്ടെ ആറന്മുള വള്ളംകളി.

ഒരു പ്രതികരണം

  1. നല്ലോര്‍മ്മ… ഇനിയും വരട്ടെ കൂടുതല്‍ കുഞ്ഞോര്‍മ്മകള്‍!

ഒരു മറുപടി കൊടുക്കുക