പത്തനംതിട്ടയുടെ സൗഭാഗ്യമാണു ശഭരിമല. ദര്‍ശനപുണ്യം തേടി മൂന്നുകോടിയിലേറെ തീര്‍ഥാടകരാണു വര്‍ഷംതോറും എത്തുന്നത്. കോടികളുടെ വരുമാനമാണു തീര്‍ഥാടനത്തിലൂടെ വര്‍ഷംതോറും സര്‍ക്കാരിനു കിട്ടുന്നത്. നഷ്ടത്തില്‍ മുങ്ങിത്താഴുന്ന കെ എസ് ആര്‍ ടി സിയെ കൈപിടിച്ചുയര്‍ത്തുന്നതും മോട്ടോര്‍ വാഹന വകുപ്പിനു പ്രവേശന നികുതിയിലൂടെ ലക്ഷങ്ങള്‍ നേടികൊടുക്കുന്നതും അയ്യപ്പനാണു.
ശഭരിമല ഇല്ലായിരുന്നെങ്കില്‍ ജില്ലയിലെ റോഡുകളുടെ സ്ഥിതി പറഞ്ഞറിയിക്കുവാന്‍ പറ്റാതായേനെ. ജില്ലയിലെ പ്രധാന റോഡുകള്‍ എല്ലാം ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കുന്നതു തീര്‍ഥാടനത്തിന്റെ പേരിലാണു. ജില്ലയിലെ 18 റോദുകളാണു ശഭരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 30 കോടി രൂപയില്‍ കുറയാതെ എല്ലാവര്‍ഷവും ചെലവാക്കുന്നു. കൂടാതെ ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളുടെ വികസനവും തീര്‍ഥാടനത്തിന്റെ പേരില്‍. പത്തനംതിട്ട ശഭരിമലയുടെ ബേസ്ക്യാംപാണു. അതുകൊണ്ടു തന്നെ പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളജിന്റെ ആവശ്യം വളരെ അത്യാവശ്യമാണു.
ജില്ലയിലെ ഏറ്റവും തൊഴില്‍ദായകനും അയ്യപ്പനാണു. സന്നിധാനത്തിലും പമ്പയിലും മാത്രമല്ല ശരണവഴികളില്‍ ഉയരുന്ന കടകളിലും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുമായി തീര്‍ഥാടന കാലത്ത് പ്രത്യക്ഷമായും പരോക്ഷമായും കുറഞ്ഞതു പതിനായിരം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥനങ്ങളില്‍- മൂന്നുമാസത്തെ ശഭരിമല വിപണിയുടെ കണക്കെടുത്താല്‍ 3000 കോടിയുടെ വിറ്റുവരവുണ്ട്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് വിശ്വാസ വിപണിയില്‍ പത്തനംതിട്ട ജില്ലക്കു കിട്ടുന്നത് 150 കോടി രൂപയാണു. പൈനാപ്പിള്‍ കച്ചവടക്കാര്‍ മുതല്‍ മള്‍ട്ടിനാഷനള്‍ കമ്പനികള്‍ വരെ വിപണിയില്‍ അയ്യപ്പന്റെ കാരുണ്യം തേടുന്നു. ഭക്തിഗാന കാസറ്റു മുതല്‍ ബഹുവര്‍ണ്ണ ചിത്രങ്ങളടങ്ങിയ കലണ്ടറുകള്‍ വരെ വിറ്റഴിക്കുന്നത് പൊന്നമ്പലവാസന്റെ പേരില്‍.
ചെന്നൈ, കോയമ്പത്തൂര്‍, ഈറോഡ്, എന്നിവിടങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ക്കാവശ്യമായ ലുങ്കികളും സഞ്ചികളും ബെഡ്ഷീറ്റുകളും ആന്ദ്രയില്‍ നിന്നും അയ്യപ്പ വിഗ്രഹങ്ങളും, പ്രതിമകളും ശിവകാശിയില്‍ നിന്നും ബഹുവര്‍ണ്ണ കലണ്ടറുകളും കലവറയില്ലാതെയാണു എത്തുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു സന്നിധാനത്തില്‍ മാത്രം പ്രതിവര്‍ഷം 78 കോടി മുതല്‍ 80 കോടി രൂപ വരെ ലഭിക്കുന്നുണ്ട്. കാണിക്കയായും അരവണ, അപ്പം തുടങ്ങിയയുടെ വിറ്റുവരവ്, മുറിവാടക, എന്നിവയിലുമാണു ഈ തുക ല്‍ഭിക്കുന്നത്. ഇതിനുപുറമേ പടിപൂജ, ഉദയാസ്തമന പൂജ, എന്നിവയുടെ വരുമാനം വേറെയും. ഇവ ദേവസ്വം ബോര്‍ഡില്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിനാല്‍ ശഭരിമലയിലെ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല. ഓരോ വര്‍ഷവും വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനയുണ്ട്. പമ്പ ദേവസ്വത്തില്‍ പത്തുകോടിയില്‍ കുറയാതെ വരുമാനം വേറെ ലഭിക്കുന്നുമുണ്ട്.
സന്നിധാനത്തേയും പമ്പയിലേയും കടകളുടെ ലേലത്തിലൂടെ ദേവസ്വം ബോര്‍ഡിനു 18 കോടി രൂപയുടെ വരുമാനമാണു ലഭിക്കുന്നത്. തീര്‍ഥാടകരുടെ ബലികര്‍മ്മം മുതല്‍ കഴുതച്ചുമടു വരെയുള്ള ജോലികള്‍ പണമൊഴുക്കിനു സഹായകമാകുന്നു. കഴിഞ്ഞ തീര്‍ഥാടന കാലത്തു 1.45 കോടി രൂപ ക്ഴുതച്ചുമടിനു ലഭിച്ചു. പിത്രുതര്‍പ്പണത്തിനായി പമ്പയില്‍ 25 ബലിപ്പുരകളാണുള്ളത്. ഓരോയിടത്തും നാലും അഞ്ചും പേര്‍ കര്‍മ്മികളായി ഉണ്ട്. ദിവസം ആയിരം പേരില്‍ കുറയാതെ ഓരോയിടത്തും ബലിയിടുന്നു. വരുമാനം 1.5 കോടി.
നടന്നു മലകയറാന്‍ കഴിയാത്തവരെ ചുമന്ന് സന്നിധാനത്തില്‍ എത്തിക്കാന്‍ 330 ഡോളികളായിരുന്നു ഉണ്ടായിരുന്നത്. ഒരു ഡോളി ചുമക്കാന്‍ നാലു പേര്‍. 1320 പേര്‍ക്കു തൊഴില്‍. ( സീസണില്‍ മാത്രം വരുന്നവരും സ്ഥിരമായി ഉള്ളവരും ഇതില്‍ പെടുന്നു. ) ഡോളിക്കു ദേവസ്വം നിരക്കില്‍ 960 രൂപ. പക്ഷേ ചുമട്ടുകാര്‍ ഈടാക്കുന്നത് 1300-1500 രൂപ വരെ. (ഒരു തവണ സഭരിമലയില്‍ വന്നിട്ടുള്ളവനാണെങ്കില്‍ ഇതിനെതിരെ ഒന്നും ശബ്ദിക്കില്ല). ദിവസവും കുറഞ്ഞത് മൂന്നു ട്രിപ്പ്. വരുമാനം 3.15 കോടി.
ഹോട്ടലുകളാണു ഏറ്റവും വലിയ വ്യവസായം. സന്നിധാനത്തിലും പമ്പയിലുമായി 18 വലിയ ഹോട്ടലുകളുണ്ട്. ഇതിനു പുറമേ 28 ചായക്കടകള്‍ വേറെയും. ഹോട്ടലുകളില്‍ 100 മുതല്‍ 180 വരെയും ചായക്കടയില്‍ 5 മുതല്‍ 10 വരെയും തൊഴിലാളികള്‍ ജോലിക്കുണ്ട്. ഹോട്ടലുകളിലും ചായക്കടകളിലും മറ്റുമായി കുറഞ്ഞത് 5000 തൊഴിലാളികള്‍. ഇവര്‍ക്കു കുറഞ്ഞത് 15 രൂപ കൂലി. പ്രദിദിനം ഏഴര ലക്ഷം രൂപ. വന്‍കിട ഹോട്ടലുകളില്‍ തിരക്കുള്ള ദിവസം 1.5 ലക്ഷം രൂപ വരെ വിറ്റുവരവുണ്ട്. ഹോട്ടലുകളിലും ചായക്കടകളിലുമായി തീര്‍ഥാടന കാലത്തു ആകെ വിറ്റുവരവ് 10 കോടിയില്‍ കുറയാതെ. ഇതു മനസ്സിലാക്കി ബ്രൂ, നെസ്കഫേ, ഏവിടി, തുടങ്ങിയ വന്‍കിട കമ്പനികളും ഇവിടത്തെ കുത്തകക്കാരായി മാറി.
സന്നിധാനത്തിലെ ബ്രൂ സ്റ്റാള്‍ 32ക്ഷത്തിനാണു ഇത്തവണ ഓച്ചിറ സ്വദേശി അബു ലേലത്തില്‍ പിടിച്ചത്. തീര്‍ഥാടന കാലത്തു 75 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചു.
വടശ്ശേരിക്കര റോാട്ടില്‍ ളാഹ മുതലും എരുമേലി റൂട്ടില്‍ കണമല മുതലും പൈനാപ്പിള്‍ കച്ചവാം ഉണ്ട്. നൂറ്റിയമ്പതില്‍ കുറയാതെ പൈനാപ്പിള്‍ കച്ചവടക്കാരും ഉണ്ട്. ഏതാണ്ട് 30 ലക്ഷം രൂപയുടെ കൈതച്ചക്കയാണു കഴിഞ്ഞ സീസണില്‍ വിറ്റഴിച്ചത്.
തീര്‍ഥാടന കാലം ടാക്സികള്‍ക്കും ടൂറിസ്റ്റ് വണ്ടികള്‍ക്കും ചാകരയാണു. പമ്പയ്ക്ക് യഥാര്‍ഥ നിരക്കിനേക്കാള്‍ കൂടുതലാണു എല്ലാവരും- വാങ്ങുന്നത്. അതേപോല്‍ എപെട്രോള്‍ പമ്പുകളുടെ വ്യാപാരവും പത്തിരട്ടി വരേയാണു വര്‍ദ്ധിക്കുന്നത്.
സീസണ്‍ കാലത്തും അല്ലാത്ത സമയത്തുമെല്ലാം പമ്പയ്ക്കു ദിവസേന സര്‍വ്വെസ് കെ എസ് ആര്‍ ടി സി നടത്തുന്നുണ്ട്. ഇതു ളാഹ എസ്റ്റേറ്റ് ജീവനക്കാര്‍ക്കും പ്രത്യേകിച്ച് പമ്പയിലെ മറ്റു ജീവനക്കാര്‍ക്കും വളരെ ഉപയോഗപ്രദമാണു . പണ്ടളത്തു നിന്നും തിരുവനന്തപുരത്തു നിന്നും ഡെയ്‌ലി പമ്പയ്ക്കു പത്തനംതിട്ട വഴി സര്‍വ്വീസുണ്ട്. എല്ലാ മാസവും ഒന്നാം തീയതിക്കു 3 ദിവസം മുന്‍പിലും പിറകിലും പ്രത്യേക സര്‍വ്വീസുമുണ്ടാകും. ഇതു കൂടാതെ തന്നെ ജീപ്പ്പും വാനുമൊക്കെ കിട്ടും പമ്പയ്ക്കു പോകുവാന്‍.