നെഞ്ചില്‍ കൈവെച്ച് പത്തനംതിട്ട

വൈകീട്ട് കോഴഞ്ചേരി സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു. അതാ പോകുന്നു രണ്ടു മൂന്നു ഫയര്‍ഫോഴ്സ് വണ്ടികള്‍. എന്താ സംഭവിച്ചതെന്ന ആശങ്ക എല്ലാവരുടേയും മുഖത്ത്. വീട്ടില്‍ ചെന്ന് ടി.വി വെച്ചു നോക്കിയപ്പോളാണ്‍ ആ സംഭവം അറിഞ്ഞത്. നേരെ വെച്ചു പിടിച്ചു പത്തനംതിട്ടയ്ക്ക്. മൂഴിയാര്‍ പവ്വര്‍ ഹൌസില്‍ സ്ഫോടനമുണ്ടായെന്നും ജനറല്‍ ആശുപത്രിയിലേക്കും മറ്റും പരുക്കേറ്റവരെ കൊണ്ടുവരുന്നുവെന്നും അറിഞ്ഞതോടെ ജനറല്‍ ആശുപത്രി ജനനിബിഡമായിരുന്നു.

ഒന്നിലേറെ പേര്‍ മരിച്ചെന്നും ധാരാളം പേര്‍ക്ക് കൂടുതലാണെന്നുമാണ്‌ അവിടെ നിന്നും അറിയാന്‍ കഴിഞ്ഞത്. ഫയര്‍ ഫോഴ്സിന്റെ 3 യൂണിറ്റ് പോകുന്നതു കണ്ടപ്പോള്‍ തന്നെ എന്തോ ഗുരുതരമായത് സംഭവിച്ചു എന്ന അഭ്യൂഹം പരന്നിരുന്നു. സ്ഫോടന വാര്‍ത്ത ട്.വി. ഫ്ലാഷായി വന്നതോടെ മൂഴിയാറിലേക്കും മറ്റും ജനപ്രവാഹമായിരുന്നു. പരുക്കേറ്റ ചിലരെയൊക്കെ ജനറല്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്ന കാഴ്ച്ക അദ്ബുദം ഉളവാക്കി. പത്തനംതിട്ട ജില്ല മുഴുവന്‍ നടുങ്ങിയ ഒരു സംഭവമായിരുന്നു മൂഴിയാര്‍ ദുരന്തം.

പരിക്കേറ്റവരെ കൊണ്ടുവരുന്നതും നോക്കി നെഞ്ചത്തു കൈവെച്ച് കണ്ണീര്‍പൊഴിച്ചു നില്‍ക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ പോലും കരഞ്ഞുപോകും. ആ സ്ത്രീകള്‍ പരിക്കേറ്റവരുടെ ആരുമല്ലെങ്കിലും.

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയില്‍ ഫയര്‍ഫോഴ്സിന്റെ സേവനം കൂടുതല്‍ ലഭ്യമാക്കനം. അപകടം നടന്ന മൂഴിയാര്‍ പത്തനംതിട്ടയില്‍ നിന്നും 60 കിലോമീറ്ററും തിരുവല്ലയില്‍ നിന്നും 90 കിലോമീറ്ററും അകലെയാണ്‌. അപകടം നടന്നതിനേതുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നും തിരുവല്ലയില്‍ നിന്നും റാന്നിയില്‍ നിന്നുമാണ്‌ ഫയര്‍ ഫോഴ്സ് സംഘം ഓടിയെത്തിയത്. അപകടത്തിനു 2 മണിക്കൂര്‍ കഴിഞ്ഞാണ്‌ അവര്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞറിഞ്ഞു.

പണ്ട് പന്നിയാര്‍ ദുരന്തം. ഇപ്പോള്‍ മൂഴിയാര്‍ ദുരന്തം. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ.

കോന്നി ആനത്താവളം

പത്തനംതിട്ട ജില്ലയിലെ ഒരു ആനത്താവളം .

 

ഒരു പ്രധാന ടൂറിസ്റ്റ്‌ ആകര്‍ഷണ കേന്ദ്രം കൂടി ആണിത്‌.

 

എങ്ങനെ എത്താം?

 

പത്തനംതിട്ട ടൗണില്‍ നിന്നും റോഡ്‌ വഴി അഞ്ച്‌ കി. മി.

 

By road:
Konni is about 10 kms from Pathanamthitta, the District headquarters
Nearest railway station:

 

Chengannur, about 35 kms
Nearest airport:Thiruvananthapuram International Airport, about 110 kms.Cochin International Airport, about 165 kms.
Accommodation:
Forest IB, Konni,
Private Lodges at Konni,
Tourist guesthouse,
Pathanamthitta.
Telephone:
0468 2247645 – Eco tourism Office,
Konni.0468 2342005 – Forest Range Office,
Konni.0468 2242233 – Divisional Forest Office, Konni.
Address:
Divisional Forest Officer
Divisional Forest OfficeKonni P.O.,
Pathanamthitta (Dist:),
Kerala.

മതസൗഹാര്‍ദത്തിനേറ്റ 2 മുറിവുകള്‍

വിശ്വാസങ്ങളുടെ സംഗമ ഭൂമിയായ ജില്ലയെ ഇറ്റയ്ക്ക്‌ അലട്ടിയ രണ്ടു വലിയ പ്രശ്നങ്ങളാണു നിലയ്ക്കലും പത്തനം-തിട്ട കലാപവും. വിവാദം നിലവിട്ടു വളരാതിരിക്കുവാന്‍ സര്‍ക്കാരും മതനേതാക്കളും നടത്തിയ ശ്രമങ്ങള്‍വിജയം കണ്ടതാണ്‌ ചരിത്രം.

ജില്ല പിറന്നു ഒരു വര്‍ഷം മുന്‍പേയായിരുന്നു നിലയ്ക്കല്‍ പ്രശനം. ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും കൊണ്ടു സംഭവബഹുലമായിരുന്നു. മതസാമുദായിക നേതാക്കളുടെ മദ്യസ്തതയില്‍- പ്രശ്നം പരിഹരിക്കാനായത്‌ ജില്ലയുടെ മതസഹിഷ്ണുതയ്ക്കു തെളിവായി. പള്ളികായി സര്‍ക്കാര്‍ മറ്റൊരു സ്ഥലം നിര്‍ദ്ദേശിച്ചു. ക്രൈസ്തവ സഭാ നേതാക്കള്‍ ഇത്‌ അംഗീകരിച്ചു. 1983 നവംബര്‍ 15 ന്‌ ആങ്ങമുഴിക്കു സമീപം തേവര്‍മലയില്‍ പള്ളി സ്ഥാപിച്ചു.

നിസ്സാരമായൊരു പ്രശനത്തില്‍ നിന്നും ആളിപ്പകര്‍ന്നതായിരുന്നു പത്തനംതിട്ട കലാപം. ജില്ലാ ആസ്ഥാനത്തേയും പരിസരത്തേയും സംഘര്‍ഷ ഭൂമിയാക്കിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം ശമിച്ചത്‌ ജില്ലയിലെ ജനതയുടെ മതസൗഹാര്‍ദ നിലപാടിന്റെയും പക്വതയുടേയും തെളിവാണ്‌.

തുടക്കം 2001 ഡിസംബര്‍ എട്ടിനു രാത്രി വൈകിയായിരുന്നു. കുമ്പഴയില്‍ ബി.ജെ.പിയുടെ പോസ്റ്റര്‍ ചിലര്‍ കീറിയതായി ആരോപ്പണമുയര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ ചിലരെ പിടികൂടി. ഇതില്‍ പ്രതിഷേധിച്ച്‌ വന്‍ ജനക്കൂട്ടം പത്തനംതിട്ടയിലേക്കു പ്രകടനം നടത്തി. വഴിയില്‍ ഒട്ടേറെ വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടു. കണ്ണങ്കരയിലെ ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസ്‌ കത്തിനശിക്കപ്പെട്ടു. പിറ്റേന്നു പുലര്‍ച്ചെ വീണ്ടും അക്രമമുണ്ടായി. ആളിപടര്‍ന്നേക്കുമായിരുന്ന അക്രമം പെട്ടന്നു തന്നെ നിയന്ത്രണവിധേയത്തിലായി. ബി.ജെ.പി ഓഫീസ്‌ അതേ സ്ഥനത്തു തന്നെ പുനര്‍നിര്‍മ്മിക്കുവാന്‍ എല്ല വിഭാഗങ്ങളും ചേര്‍ന്നു രംഗഹ്തിറങ്ങി. സര്‍ക്കാര്‍ സഹായവും ജനങ്ങളുടെ സംഭാവനും ഉപയോഗിച്ചായിരുന്നു പുനര്‍നിര്‍മ്മാണം.

വാസ്തുവിദ്യാഗുരുകുലം, ആറന്മുള

പത്തനംതിട്ടയുടെ അഭിമാനമാണ്‌ വാസ്തു വിദ്യാഗുരുകുലമെന്നു പറയാം. പുതിയലോക ക്രമങ്ങളുടെ യാന്ത്രികതകള്‍ക്കിടയിലും പഴയ സം-സ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ തേടുകയും അന്യം നിന്നു പോയേക്കാമായിരുന്ന കേരളീയ വാസ്തുശാസ്ത്രവിധികളെ സംരക്ഷിക്കുവാനും പരിപോക്ഷിപ്പിക്കുവാനുമായി ഫ്രഞ്ച്‌ വനിതയായ ശ്രീമതി ലൂബാ ഷീല്‍ഡിന്റെയും ശ്രീ. പി.എന്‍ സുരേഷ്‌ എന്ന സര്‍ഗ്ഗധനന്റെയും മനസ്സില്‍ രൂപമെടുക്കുകയും വികസിക്കുകയും ചെയ്ത ആശയത്തിന്റെ സാക്ഷാത്കാരമാണ്‌ ആറന്മുള വാസ്തുവിദ്യാഗുരുകുലവും മ്യൂറല്‍ ആര്‍ട്ട്‌ ഗ്യാലറിയും. പാരമ്പര്യ നിര്‍മ്മാണ രീതികളെക്കുറിച്ച്‌ ശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി നേത്രുത്വം നല്‍കുന്ന വാസ്തു ശാസ്ത്രവിശാരദന്മാര്‍ ഇവിടെ ക്ലാസ്സുകള്‍ നടത്തുന്നു. കേരളാ സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പാ സ്ഥാപനമാണിത്‌.

വാസ്തുവിദ്യയുടേയും അനുബന്ധ വിഷയങ്ങളുടെയും പ്രചാരണത്തിനും സംരക്ഷണത്തിനുമായി കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ ആറന്മുളയിലെ വാസ്തുവിദ്യാഗുരുകുലം.

1993 ല്‍ സ്ഥാപിതമായ ഗുരുകുലത്തോടനുബന്ധിച്ച്‌ ഒരു ചുവര്‍ചിത്ര ഗ്യാലറിയുമുണ്ട്‌.

കോഴ്സുകള്‍

ഡിപ്ലോമ ഇന്‍ ട്രെഡീഷനല്‍ ആര്‍ക്കിടെക്ചര്‍: വിദൂര പഠന സമ്പ്രദായത്തിലുള്ള ഈ ഏകവത്സര കോഴ്സില്‍ ഏതെങ്കിലും വിഷയത്തില്‍ അംഗീക്രിത സര്‍വ്വകലാശാലാ ബിരുധമുള്ളവര്‍ക്കു ചേരാം. 30 പേര്‍ക്കാണ്‌ പ്രവേശനം. വാസ്തുവിദ്യയുടെ ആധാര ഗ്രന്തങ്ങള്‍ അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തതാണ്‌ സിലബസ്‌. നാലു തീയറിപേപ്പറും ഒരു പ്രായോഗിക പരീക്ഷയുമാണ്‌ ഉണ്ടാവുക. 15 കോണ്ടാക്ട്‌ ക്ലാസ്സുകളും ഉണ്ടാകും.

സര്‍ട്ടിഫിക്കറ്റ്‌ കോഴ്സുകള്‍: വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ട എസ്‌.എസ്‌.എല്‍സി പാസ്സായവര്‍ക്ക്‌ വേണ്ടിയുള്ള കോഴ്സാണിത്‌. ദൈര്‍ഘ്യം: ഒരു വര്‍ഷം, സീറ്റുകള്‍: 20, പ്രായ പരിധി: 30 വയസ്സ്‌, റഗുലര്‍ ക്ലാസ്സുകളുണ്ടാകും, ഫീസ്‌ 2000 രൂപ.

ചുമര്‍ചിത്ര രചനാ കോഴ്സ്‌: രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന്‌ എസ്‌.എസ്‌.എല്‍.സിയാണ്‌ യോഗ്യത. റഗുലര്‍ ക്ലാസ്സുണ്ടാവും. ഫീസ്‌ 1200 രൂപ.

പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമാ ഇന്‍ ട്രഡീഷനല്‍ ആര്‍ക്കിടെക്ചര്‍: എം. ജി സര്‍വ്വകലാശാലയുടെ അംഗീകാരമുള്ള ഈ കോഴ്സിന്റെ കാലാവധി ഒരു വര്‍ഷമാണ്‌. സിവില്‍ ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്കാണ്‌ പ്രവേശനം. പരീക്ഷ ഇന്റര്‍വ്യൂ എന്നിവയാണ്‌ മാനദണ്ഡങ്ങള്‍. മാസത്തില്‍ 8 ദിവസം വീതം ക്ലാസുണ്ടാവും. ഫീസ്‌ 6000 രൂപ. സീറ്റുകള്‍:20

വിലാസം:

എക്സിക്യുട്ടീവ്‌ ഡയറക്ടര്‍,
വാസ്തുവിദ്യാഗുരുകുലം,
ആറന്മുള-689 533,
പത്തനംതിട്ട ജില്ല.

എങ്ങനെ എത്താം: ചെങ്ങന്നൂരും കോഴന്‍ചേരിയുമാണ്‌ ആറന്മുളയ്ക്കടുത്തുള്ള പട്ടണങ്ങള്‍. തെക്കു നിന്നായാലും വടക്കുനിന്നായാലും ട്രെയിനിലെത്തേണ്ടവര്‍ ഇറങ്ങേണ്ടത്‌ ചെങ്ങന്നൂരില്‍. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍- നിന്നു തന്നെ കെ.എസ്‌.ആര്‍.ടി.സി ബസ്സ്‌ കിട്ടും. പത്തനംതിട്ടയിലേക്കു പോകുന്ന കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ ആറന്മുള വഴിയാണ്‌ പോകുന്നത്‌. ആറന്മുളയിലേക്കു 10 കി.മീറ്റര്‍ മാത്രം. മാവേലിക്കര കോഴന്‍-ചേരി പാതയിലെ ഈ റോഡ്‌ ഇന്ന്‌ കേരളത്തിലെ ഏറ്റവും സഞ്ചാരയോഗ്യമായ റോഡുകളിലൊന്നാണ്‌. പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡും റെയില്‍വേ സ്റ്റേഷനു മുന്നില്‍ തന്നെ.

ഗള്‍ഫ്‌ യുദ്ധം : പ്രവാസികള്‍ നാട്ടിലേക്ക്‌

പത്തനംതിട്ട ജില്ലയുടെ ജീവിത സമവാക്യങ്ങള്‍ മാറ്റിയെഴുതിയ ദുരന്തമാണ്‌ 1990 ഓഗസ്റ്റിലെ കുവൈറ്റ്‌ യുദ്ധം. അങ്ങകലെ കുവൈത്തില്‍ പടര്‍ന്ന തീനാളങ്ങള്‍ ജില്ലയുടെ മനസ്സിനെയാണ്‌ പൊള്ളിച്ചത്‌. പ്രവാസി മലയാളി എന്ന വിശേഷണം മറ്റേതു ബിരുദത്തേക്കാളും വിലമതിച്ചിരുന്ന ജില്ലയ്ക്കു ഏറ്റ ആഘാതമായിരുന്നു ഇറാഖിന്റെ കുവൈത്ത്‌ ആക്രമണം. ഗത്യന്തരമില്ലാതെ നാട്ടിലേക്കൊരു മടക്കം. അതും- പൊടുംതന്നെ.

ADD UR BLOG HERE: MALAYALAM BLOGROLL

പ്രവാസി നിക്ഷെപം ഏറ്റവുമധികമുള്ള ജില്ലയാണ്‌ പത്തനംതിട്ട. ( അച്ചായന്മാരുടെ ജില്ലയെന്നും ചിലര്‍ വിശേഷിപ്പികാറുണ്ട്‌). പ്രവാസി നിക്ഷേപത്തില്‍ വന്‍ കുത്തൊഴുക്കുണ്ടായിരുന്ന അവസരത്തിലാണ്‌ വേലിയിറക്കം പോലെ കുവൈത്ത്‌ യുദ്ധം ഉണ്ടാകുന്നത്‌. അതില്‍ നിന്നും കരകയറാന്‍ ജില്ലയ്ക്കു ഒരുപാടു കഷ്ടപ്പെടേണ്ടി വന്നു. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും ഗള്‍ഫിലുള്ള ജില്ലയില്‍ (എന്നിട്ടും ജില്ലക്കാര്‍ക്കൊരു എയര്‍പോര്‍ട്ടില്ല. ഉടന്‍ വന്നേക്കും ആറന്മുളയില്‍) കുവൈത്ത്‌ യുദ്ധത്തെ തുടര്‍ന്നുള്ള മടക്കയാത്ര ഏറെ ദുരിതം വിതച്ചു. കുവൈത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ രക്ഷപ്പെട്ടെത്തിയവരില്‍ ഏറെയും പത്തനം-തിട്ട ജില്ലക്കാരായിരുന്നു. ചെറുതും വലുതുമായ മോഹങ്ങളോടെ ഗള്‍ഫിലേക്കു കുടിയേറിയവര്‍ക്കു മടങ്ങേണ്ടി വന്നെങ്കിലും പിന്നീടു പലരും തിരിച്ചുപോയി. നഷ്ടങ്ങള്‍ മറന്നു പുതിയ പച്ചപ്പിലേക്ക്‌.

25 ന്റെ യുവത്വവുമായി പത്തനംതിട്ട

പത്തനംതിട്ടയ്ക്ക്‌ ഈ കേരളപ്പിറവി ദിനത്തില്‍ വയസ്സ്‌ 25 കഴിഞ്ഞു. ഈ പിന്നിട്ട നാള്‍വഴികളിലെ 25 പ്രധാന സംഭവങ്ങള്‍ വായനക്കാരുമായി പങ്കുവെയ്ക്കുന്നു.

പ്രായം 25. കൃത്യമായിപ്പറഞ്ഞാല്‍ 1982 നവംബര്‍ ഒന്നിനു ജനനം. കേരളത്തിലെ പതിമൂന്നാമത്തെ ജില്ല. പക്വതയുടെ മനസ്സോടെയാണ്‌ പത്തനംതിട്ട ജില്ലാ ആസ്ഥാനമെന്ന പദവിയിലേക്കു ചുവടു വെച്ചത്‌. 1922 ലാണ്‌ പത്തനംതിട്ട താലൂക്കു നിലവില്‍ വന്നത്‌. നീണ്ട 60 വര്‍ഷത്തെ പ്രവര്‍ത്തന മികവില്‍ നിന്നാണ്‌ ഈ നാട്‌ ജില്ലയെന്ന മേള്‍വിലാസം അണിഞ്ഞത്‌. 2672.23 ച. കി.മീറ്റര്‍ വിസ്തീര്‍ണ്ണമാണ്‌ ജില്ല രൂപീകരിക്കുമ്പോള്‍ ഉണ്ടായിരുന്നത്‌.

ജില്ല വേണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിന്‌ ഒരു പ്രവര്‍ത്തന മണ്ഡലം ഉണ്ടായത്‌ 1980 ലാണ്‌. 80 നവംബര്‍ 16 ന്‌ ജില്ലാ രൂപീകരണ സമിതി നിലവില്‍ വന്നു. മഹാകവി പുത്തന്‍കാവ്‌ മാത്തന്‍തരകന്‍ സമിതി ചെയര്‍മാനായി. സമിതി രൂപീകരിച്ച്‌ രണ്ടു മാസത്തിനകം അന്നത്തെ എം എല്‍ ഏ ശ്രീ കെ.കെ. നായരുടെ നേത്രുത്വത്തില്‍ സമിതി അംഗംങ്ങള്‍ ചേര്‍ന്നു മന്ത്രിമാര്‍ക്കു നിവേദനം നല്‍കി. ഈ കെ നായനാരായിരുന്നു അന്നു മുഖ്യമന്ത്രി. പിന്നീട്‌ ചേര്‍ന്ന നിയമസഭയില്‍ റവന്യു മന്ത്രി പുതിയ ജില്ല ഇല്ല എന്ന പ്രഖ്യാപനമാണു നടത്തിയത്‌. ജില്ലയെന്ന സ്വപ്നത്തിന്‌ ഇതോടെ താത്കാലിക മങ്ങലേറ്റു.

രാഷ്ട്രീയ സമവാക്യങ്ങളില്‍ പൊടുന്നനേ ഉണ്ടായ മാറ്റം ജില്ലയ്ക്കു അനുകൂലമായിരുന്നു. നായനാര്‍ മന്ത്രിസഭ വീണു. പകരം കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി. എന്നാല്‍ 1982 ജനുവരിയില്‍- ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും ഇതേക്കുറിച്ച്‌ പ്രഖ്യാപനം ഒന്നും തന്നെ ഉണ്ടായില്ല.

സമിതി ഭാരവാഹികള്‍ നിരന്തരം മന്ത്രിമാരുമായി ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. തിരുവനതപുരം, ത്രിശ്ശോാര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ പുരോഗമിച്ചു.

സ്വതന്ത്ര എം എല്‍ ഏയായ കെ.കെ നായരുടെ നിലപാട്‌ സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുമെന്ന അവസ്ഥയിലായി. ഈ അഗ്നിപരീക്ഷക്കിടയില്‍ കെ കരുണാകരന്‍ മന്ത്രിസഭയെ നായര്‍ പിന്താങ്ങി. ഇതോടെ പരസ്പരം ഉണ്ടാക്കിയ വിശ്വാസം ജില്ലാരൂപീകരണത്തിനു വഴിയൊരുക്കി. ഫെബ്രുവരി ഒന്നിനു ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുമേലുള്ള ചര്‍ച്ച നിയമസഭയില്‍ ആരംഭിച്ചു. പ്രമേയം വോട്ടിനിട്ടു. ഈ നിര്‍ണായക അവസരത്തിലാണ്‌ കെ.കെ നായരുടെ വോട്ട്‌ കരുണാകരന്‍ മന്ത്രിസഭയ്ക്കു തുണയായത്‌.

അന്നു തന്നെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പത്തനംതിട്ട ജില്ലയെന്ന ആവശ്യത്തിന്‌ പച്ചക്കൊടി കാട്ടി. തൊട്ടടുത്ത ദിവസം പ്രഖ്യാപനവുമുണ്ടായി.

പിന്നീട്‌ ജില്ലാരൂപികരിക്കുന്നതിനു മുന്‍പായി തന്നെ ആ മന്ത്രിമസഭ വീണെങ്കിലും അപ്പോള്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ മന്ത്രിസഭ വീണ്ടും അധികാരത്തില്‍ എത്തുകയായിരുന്നു. 1982 ഒക്ടോബര്‍ 27 ന്‌ 56 വില്ലേജുകള്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ഒരു ജില്ലയായി പ്രഖ്യാപിച്ചു. നവംബര്‍ ഒന്നിനു ജില്ല നിലവില്‍ വരുകയും ചെയ്തു. കലക്ടര്‍ ചുമതലയേറ്റു. ഔപചാരികമായ ഉദ്ഘാടനം 1983 ജൂണ്‍ 30 നു മുഖ്യമന്ത്രി കെ.കരുണാകരന്‍ നിര്‍വഹിച്ചു.

ജില്ലാ രൂപീകരണത്തിന്റെ സ്പെഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിച്ച മിനി മാത്യുവിന്റെ ഭര്‍ത്താവ്‌ മാത്യു . സി. കുന്നങ്കല്‍ ആണ്‌ ജില്ലയുടെ പ്രഥമ കലക്ടര്‍.

പത്തനംതിട്ടയുടെ ഇപ്പോഴത്തെ അഭിമാനങ്ങളായ “ശഭരിമല” ഇടുക്കിയില്‍ നിന്നും “ആറന്മുള” ആലപ്പുഴയില്‍ നിന്നുമാണ്‌ പത്തനംതിട്ടയ്ക്കു ലഭിച്ചത്‌.

കടപ്പാട്‌: മലയാള മനോരമ

പത്തനംതിട്ടയുടെ സ്വന്തം അയ്യപ്പന്‍

പത്തനംതിട്ടയുടെ സൗഭാഗ്യമാണു ശഭരിമല. ദര്‍ശനപുണ്യം തേടി മൂന്നുകോടിയിലേറെ തീര്‍ഥാടകരാണു വര്‍ഷംതോറും എത്തുന്നത്‌. കോടികളുടെ വരുമാനമാണു തീര്‍ഥാടനത്തിലൂടെ വര്‍ഷംതോറും സര്‍ക്കാരിനു കിട്ടുന്നത്‌. നഷ്ടത്തില്‍ മുങ്ങിത്താഴുന്ന കെ എസ്‌ ആര്‍ ടി സിയെ കൈപിടിച്ചുയര്‍ത്തുന്നതും മോട്ടോര്‍ വാഹന വകുപ്പിനു പ്രവേശന നികുതിയിലൂടെ ലക്ഷങ്ങള്‍ നേടികൊടുക്കുന്നതും അയ്യപ്പനാണു.

ശഭരിമല ഇല്ലായിരുന്നെങ്കില്‍ ജില്ലയിലെ റോഡുകളുടെ സ്ഥിതി പറഞ്ഞറിയിക്കുവാന്‍ പറ്റാതായേനെ. ജില്ലയിലെ പ്രധാന റോഡുകള്‍ എല്ലാം ടാറിംഗ്‌ നടത്തി സഞ്ചാരയോഗ്യമാക്കുന്നതു തീര്‍ഥാടനത്തിന്റെ പേരിലാണു. ജില്ലയിലെ 18 റോദുകളാണു ശഭരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. 30 കോടി രൂപയില്‍ കുറയാതെ എല്ലാവര്‍ഷവും ചെലവാക്കുന്നു. കൂടാതെ ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളുടെ വികസനവും തീര്‍ഥാടനത്തിന്റെ പേരില്‍. പത്തനംതിട്ട ശഭരിമലയുടെ ബേസ്ക്യാംപാണു. അതുകൊണ്ടു തന്നെ പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളജിന്റെ ആവശ്യം വളരെ അത്യാവശ്യമാണു.

ജില്ലയിലെ ഏറ്റവും തൊഴില്‍ദായകനും അയ്യപ്പനാണു. സന്നിധാനത്തിലും പമ്പയിലും മാത്രമല്ല ശരണവഴികളില്‍ ഉയരുന്ന കടകളിലും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുമായി തീര്‍ഥാടന കാലത്ത്‌ പ്രത്യക്ഷമായും പരോക്ഷമായും കുറഞ്ഞതു പതിനായിരം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥനങ്ങളില്‍- മൂന്നുമാസത്തെ ശഭരിമല വിപണിയുടെ കണക്കെടുത്താല്‍ 3000 കോടിയുടെ വിറ്റുവരവുണ്ട്‌. ലഭ്യമായ കണക്കുകള്‍ അനുസരിച്ച്‌ വിശ്വാസ വിപണിയില്‍ പത്തനംതിട്ട ജില്ലക്കു കിട്ടുന്നത്‌ 150 കോടി രൂപയാണു. പൈനാപ്പിള്‍ കച്ചവടക്കാര്‍ മുതല്‍ മള്‍ട്ടിനാഷനള്‍ കമ്പനികള്‍ വരെ വിപണിയില്‍ അയ്യപ്പന്റെ കാരുണ്യം തേടുന്നു. ഭക്തിഗാന കാസറ്റു മുതല്‍ ബഹുവര്‍ണ്ണ ചിത്രങ്ങളടങ്ങിയ കലണ്ടറുകള്‍ വരെ വിറ്റഴിക്കുന്നത്‌ പൊന്നമ്പലവാസന്റെ പേരില്‍.

ചെന്നൈ, കോയമ്പത്തൂര്‍, ഈറോഡ്‌, എന്നിവിടങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ക്കാവശ്യമായ ലുങ്കികളും സഞ്ചികളും ബെഡ്ഷീറ്റുകളും ആന്ദ്രയില്‍ നിന്നും അയ്യപ്പ വിഗ്രഹങ്ങളും, പ്രതിമകളും ശിവകാശിയില്‍ നിന്നും ബഹുവര്‍ണ്ണ കലണ്ടറുകളും കലവറയില്ലാതെയാണു എത്തുന്നത്‌.

Shabarimala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു സന്നിധാനത്തില്‍ മാത്രം പ്രതിവര്‍ഷം 78 കോടി മുതല്‍ 80 കോടി രൂപ വരെ ലഭിക്കുന്നുണ്ട്‌. കാണിക്കയായും അരവണ, അപ്പം തുടങ്ങിയയുടെ വിറ്റുവരവ്‌, മുറിവാടക, എന്നിവയിലുമാണു ഈ തുക ല്‍ഭിക്കുന്നത്‌. ഇതിനുപുറമേ പടിപൂജ, ഉദയാസ്തമന പൂജ, എന്നിവയുടെ വരുമാനം വേറെയും. ഇവ ദേവസ്വം ബോര്‍ഡില്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിനാല്‍ ശഭരിമലയിലെ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല. ഓരോ വര്‍ഷവും വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനയുണ്ട്‌. പമ്പ ദേവസ്വത്തില്‍ പത്തുകോടിയില്‍ കുറയാതെ വരുമാനം വേറെ ലഭിക്കുന്നുമുണ്ട്‌.

സന്നിധാനത്തേയും പമ്പയിലേയും കടകളുടെ ലേലത്തിലൂടെ ദേവസ്വം ബോര്‍ഡിനു 18 കോടി രൂപയുടെ വരുമാനമാണു ലഭിക്കുന്നത്‌. തീര്‍ഥാടകരുടെ ബലികര്‍മ്മം മുതല്‍ കഴുതച്ചുമടു വരെയുള്ള ജോലികള്‍ പണമൊഴുക്കിനു സഹായകമാകുന്നു. കഴിഞ്ഞ തീര്‍ഥാടന കാലത്തു 1.45 കോടി രൂപ ക്ഴുതച്ചുമടിനു ലഭിച്ചു. പിത്രുതര്‍പ്പണത്തിനായി പമ്പയില്‍ 25 ബലിപ്പുരകളാണുള്ളത്‌. ഓരോയിടത്തും നാലും അഞ്ചും പേര്‍ കര്‍മ്മികളായി ഉണ്ട്‌. ദിവസം ആയിരം പേരില്‍ കുറയാതെ ഓരോയിടത്തും ബലിയിടുന്നു. വരുമാനം 1.5 കോടി.

നടന്നു മലകയറാന്‍ കഴിയാത്തവരെ ചുമന്ന് സന്നിധാനത്തില്‍ എത്തിക്കാന്‍ 330 ഡോളികളായിരുന്നു ഉണ്ടായിരുന്നത്‌. ഒരു ഡോളി ചുമക്കാന്‍ നാലു പേര്‍. 1320 പേര്‍ക്കു തൊഴില്‍. ( സീസണില്‍ മാത്രം വരുന്നവരും സ്ഥിരമായി ഉള്ളവരും ഇതില്‍ പെടുന്നു. ) ഡോളിക്കു ദേവസ്വം നിരക്കില്‍ 960 രൂപ. പക്ഷേ ചുമട്ടുകാര്‍ ഈടാക്കുന്നത്‌ 1300-1500 രൂപ വരെ. (ഒരു തവണ സഭരിമലയില്‍ വന്നിട്ടുള്ളവനാണെങ്കില്‍ ഇതിനെതിരെ ഒന്നും ശബ്ദിക്കില്ല). ദിവസവും കുറഞ്ഞത്‌ മൂന്നു ട്രിപ്പ്‌. വരുമാനം 3.15 കോടി.

ഹോട്ടലുകളാണു ഏറ്റവും വലിയ വ്യവസായം. സന്നിധാനത്തിലും പമ്പയിലുമായി 18 വലിയ ഹോട്ടലുകളുണ്ട്‌. ഇതിനു പുറമേ 28 ചായക്കടകള്‍ വേറെയും. ഹോട്ടലുകളില്‍ 100 മുതല്‍ 180 വരെയും ചായക്കടയില്‍ 5 മുതല്‍ 10 വരെയും തൊഴിലാളികള്‍ ജോലിക്കുണ്ട്‌. ഹോട്ടലുകളിലും ചായക്കടകളിലും മറ്റുമായി കുറഞ്ഞത്‌ 5000 തൊഴിലാളികള്‍. ഇവര്‍ക്കു കുറഞ്ഞത്‌ 15 രൂപ കൂലി. പ്രദിദിനം ഏഴര ലക്ഷം രൂപ. വന്‍കിട ഹോട്ടലുകളില്‍ തിരക്കുള്ള ദിവസം 1.5 ലക്ഷം രൂപ വരെ വിറ്റുവരവുണ്ട്‌. ഹോട്ടലുകളിലും ചായക്കടകളിലുമായി തീര്‍ഥാടന കാലത്തു ആകെ വിറ്റുവരവ്‌ 10 കോടിയില്‍ കുറയാതെ. ഇതു മനസ്സിലാക്കി ബ്രൂ, നെസ്കഫേ, ഏവിടി, തുടങ്ങിയ വന്‍കിട കമ്പനികളും ഇവിടത്തെ കുത്തകക്കാരായി മാറി.

സന്നിധാനത്തിലെ ബ്രൂ സ്റ്റാള്‍ 32ക്ഷത്തിനാണു ഇത്തവണ ഓച്ചിറ സ്വദേശി അബു ലേലത്തില്‍ പിടിച്ചത്‌. തീര്‍ഥാടന കാലത്തു 75 കോടി രൂപയുടെ വിറ്റുവരവ്‌ ലഭിച്ചു.

വടശ്ശേരിക്കര റോാട്ടില്‍ ളാഹ മുതലും എരുമേലി റൂട്ടില്‍ കണമല മുതലും പൈനാപ്പിള്‍ കച്ചവാം ഉണ്ട്‌. നൂറ്റിയമ്പതില്‍ കുറയാതെ പൈനാപ്പിള്‍ കച്ചവടക്കാരും ഉണ്ട്‌. ഏതാണ്ട്‌ 30 ലക്ഷം രൂപയുടെ കൈതച്ചക്കയാണു കഴിഞ്ഞ സീസണില്‍ വിറ്റഴിച്ചത്‌.

തീര്‍ഥാടന കാലം ടാക്സികള്‍ക്കും ടൂറിസ്റ്റ്‌ വണ്ടികള്‍ക്കും ചാകരയാണു. പമ്പയ്ക്ക്‌ യഥാര്‍ഥ നിരക്കിനേക്കാള്‍ കൂടുതലാണു എല്ലാവരും- വാങ്ങുന്നത്‌. അതേപോല്‍ എപെട്രോള്‍ പമ്പുകളുടെ വ്യാപാരവും പത്തിരട്ടി വരേയാണു വര്‍ദ്ധിക്കുന്നത്‌.

സീസണ്‍ കാലത്തും അല്ലാത്ത സമയത്തുമെല്ലാം പമ്പയ്ക്കു ദിവസേന സര്‍വ്വെസ്‌ കെ എസ്‌ ആര്‍ ടി സി നടത്തുന്നുണ്ട്‌. ഇതു ളാഹ എസ്റ്റേറ്റ്‌ ജീവനക്കാര്‍ക്കും പ്രത്യേകിച്ച്‌ പമ്പയിലെ മറ്റു ജീവനക്കാര്‍ക്കും വളരെ ഉപയോഗപ്രദമാണു . പണ്ടളത്തു നിന്നും തിരുവനന്തപുരത്തു നിന്നും ഡെയ്‌ലി പമ്പയ്ക്കു പത്തനംതിട്ട വഴി സര്‍വ്വീസുണ്ട്‌. എല്ലാ മാസവും ഒന്നാം തീയതിക്കു 3 ദിവസം മുന്‍പിലും പിറകിലും പ്രത്യേക സര്‍വ്വീസുമുണ്ടാകും. ഇതു കൂടാതെ തന്നെ ജീപ്പ്പും വാനുമൊക്കെ കിട്ടും പമ്പയ്ക്കു പോകുവാന്‍.

പത്തനംതിട്ടയുടെ പഠനപ്രവാസം

പത്തനംതിട്ട ജില്ലയെ നിലനിര്‍ത്തുന്നത്‌ പ്രവാസികളാണു. ജില്ലയുടെ സാമൂഹിക സാമ്പത്തിക ഘടനയില്‍ പ്രവാസികള്‍ക്കുള്ള സ്ഥാനം അതിപ്രധാനവും. അച്ചായന്മാരുടെ നാട്‌ കോട്ടയമാണെങ്കില്‍ ഗള്‍ഫുകാരുടെ നാടാണു പത്തനംതിട്ട. എഴുപതുകളുടെ അവസാനവും എണ്‍പതുകളിലുമായി വിദേശത്തേക്കു കുടിയേറിയ തലമുറയാണു കേരളത്തിനു, പ്രത്യേകിച്ച്‌ മധ്യ തിരുവിതാംകൂറിനു ഇന്നു കാണുന്ന പാശ്ചാത്യഭിമുഖ്യമുള്ള ജീവിതരീതിയും സാമ്പത്തിക പശ്ച്ചാത്തലവും സമ്മാനിച്ചത്‌. അവരിലേറെയും വിധ്യാഭ്യാസം കേരളത്തില്‍ പൂര്‍ത്തിയാക്കി ജീവിതമാര്‍ഗ്ഗം തേടിയുള്ള യാത്രയില്‍ കടലിനക്കരെ എത്തിപ്പെട്ടവരായിരുന്നു. ഉന്നത വിധ്യാഭ്യാസത്തിനു വേണ്ടി വിദേശത്തെത്തിയവര്‍ വിരലിലെണ്ണാന്‍ മാത്രം.

പുതിയ തലമുറയും പ്രവാസികളായി വളരുന്നു. ഭൂരിഭാഗവും സംസ്ഥനാതിര്‍ത്തി കടക്കുന്നത്‌ വിധ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണു എന്ന വ്യത്യാസം മാത്രം. ബിരുദമോ ബിരുദാനന്തര ബിരുദമോ തൊഴില്‍ ഉറപ്പു നല്‍കാത്ത സ്ഥിതി വന്നതോടെ പരമ്പരാഗത ബിരുധ കോഴ്സുകള്‍ക്ക്‌ ഗ്ലാമര്‍ നഷ്ടപ്പെട്ടു. പെട്ടന്നു തൊഴിലും കൈനിറയേ പണവും ഉറപ്പാക്കുന്ന കോഴ്സുകളിലേക്ക്‌ കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടത്‌ സ്വാഭാവികം. തൊണ്ണൂറുകളില്‍ നേഴ്സിംഗ്‌ കോഴ്സുകള്‍ക്കായിരുന്നു പ്രിയം. പുതിയ നൂറ്റാണ്ടിന്റെ സാങ്കേതിക വിദ്യയായി ഐ ടി രംഗപ്രവേശം ചെയ്തപ്പോള്‍ കംപ്യൂട്ടര്‍ കോഴ്സുകളോടായി താല്‍പര്യം. അതിനേയും മറികടന്ന് ഇപ്പോള്‍ മാനേജ്‌മന്റ്‌ കോഴ്സുകളും മുന്നേറുന്നു. കേരളത്തില്‍ ഒരു ഡിഗ്രീ എടുത്തിട്ടു ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ ചെന്നു മാനേജ്മെന്റു പഠനം ചെയ്യുന്നവരും ധാരാളം.

വിധ്യാഭ്യാസ രംഗത്ത്‌ ഏറെ മുന്നോട്ടു പോയിട്ടും കഴിഞ്ഞ ദശകത്തിന്റെ അവസാന കാലം വരെ സംസ്ഥാനം സ്വാശ്രയ വിധ്യാഭ്യാസ മേഖല്യിലെ പ്രശ്നങ്ങള്‍ അഴിയാക്കുരുക്കായി അവശേഷിക്കുന്നു. ഈ സാഹചര്യത്തില്‍ ശോഭനമായ ഭാവി സ്വപ്നം കാണുന്നവര്‍ക്കു അതിര്‍ത്തി കടന്നേ പറ്റൂ എന്നതായി അവസ്ഥ. ബംഗലൂരു, മംഗലൂരു, കോയമ്പത്തൂര്‍ നഗരങ്ങളിലേക്ക്‌ കേരളത്തില്‍ നിന്നുള്ള വിധ്യാര്‍ത്ഥികളുടെ ഒഴുക്ക്‌ തുടരുകയാണു. കേരളത്തില്‍ ഒട്ടേറെ സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങിയതും അന്യസംസ്ഥനങ്ങളിലെ ചില സ്ഥാപനങ്ങള്‍ക്കു അംഗീകാരമില്ലെന്ന കണ്ടെത്തലുമൊന്നും ഈ ഒഴുക്കിനെ പൂര്‍ണ്ണമായി തടസ്സപ്പെട്ത്തുന്നില്ല.

പത്തനംതിട്ട ജില്ലയില്‍ നിന്നും മാത്രം പ്രതിദിനം ഇരുപതിലേറെ സ്വകാര്യ ലക്സ്വറി ബസ്സുകളാണു അന്യ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തുന്നത്‌. പത്തനംതിട്ടയില്‍ നിന്നും മാത്രം ബെങ്ങലൂരിലേക്കു വണ്ടികളുണ്ട്‌. ഇതില്‍ ഏസി ബസ്സുകളും. ശരാശരി സീറ്റുകളാണു പത്തനംതിട്ടയില്‍ നിന്നും) ഓരോ ബസ്സിനും ബുക്കിങ്ങുള്ളത്‌. ട്രെയിനിലെ കണക്കുകള്‍ ഇതിനു പുറമേ. അവധിക്കാലം കഴിഞ്ഞുള്ള ദിവസങ്ങളില്‍ കൂടുതല്‍ ബസ്സുകളും സീറ്റുകളും ഏര്‍പ്പെടുത്താറുണ്ട്‌. സാധാരണ സീറ്റിനു 530 രൂപയാണു ടിക്കറ്റു നിരക്ക്‌. ഏസി ബസ്സില്‍ ഇത്‌ 700 ആകും.

പത്തനംതിട്ടയില്‍ നിന്നും എറണാകുളത്തോ തിരുവനന്തപുരത്തോ പോയി പഠിക്കുന്നതും ജോലി ചെയ്യുന്നതും ക്ലേശകരമായിരുന്ന കാലം മാറി. എല്ലാ ആഴ്ച്ചയും വീട്ടില്‍വന്നു പോകാവുന്നത്ര അടുത്തായി ബെങ്ങലൂരും മംഗലൂരും.

ഹെലിക്കോപ്ടറില്‍ ഉല്ലാസ സവാരി

ഹെലിക്കോപ്ടറില്‍ ഉല്ലാസ സവാരിക്ക് ആറന്മുള ഏവിയേഷന്‍ സൌകര്യമൊരുക്കുന്നു.
ആറന്മുളയിലെ നിര്‍ദ്ദിഷ്ടഃഅ വിമാനത്താവള ഗ്രൌണ്ടില്‍ ഇതിനുള്ള പ്രത്യേക സൌകര്യം പൊതുജനങ്ങള്‍ക്കു ലഭ്യമാണു.

അഞ്ജു പേര്‍ക്കു കയറാവുന്ന ഹെലികോപ്ടറാണു ഇതിനായി ഒരുക്കിയിരിക്കുന്നത്. മുന്‍കൂട്ടിയുള്ള ബുക്കിംഗിനു ചെയര്‍മാന്‍ എബ്രഹാം കലമണ്ണിലുമായി ബന്ധപ്പെടാം.

ഫോണ്‍: 94477 68325

ഐതീഹ്യപ്പെരുമയില്‍ കടപ്ര വള്ളം

അരനൂറ്റാണ്ടുമുന്‍പ്‌ കോട്ടയം താഴഥങ്ങാടിയില്‍ ഒരു ബ്രാഹ്മണ കുടുംഭത്തില്‍ നിന്നും വാങ്ങിയ പള്ളിയോടമാണു കടപ്ര. 18 ആം നമ്പര്‍ ചാക്കമാര്‍ കരയോഗത്തിന്റെ ഉടമസ്ത്ഥതയിലാണു പള്ളിയോടം. ആറുമുള കെട്ടിയ ചങ്ങാടത്തില്‍ ഭഗവാനെ ആറന്മുളയില്‍ എത്തിച്ചത്‌ ചാക്കമാര്‍ ആണെന്നാണു ഐതീഹ്യം. 1958 ല്‍ പുതുക്കി പണിത്‌ ആറന്മുള ജലഘോഷയാത്രയില്‍ പങ്കെടുത്തു.
1973 ല്‍ പുതുക്കി പണിത പള്ളിയോടം ആ വര്‍ഷം ബി ബാച്ചില്‍ രണ്ടാം സ്ഥാനം നേടി. 1974 ല്‍ മന്നംട്രോഫി ഏര്‍പ്പെടുത്തിയ വര്‍ഷം തന്നെ a3v.jpgഒന്നാം സ്ഥാനത്തെത്തി. 1975,77 വര്‍ഷങ്ങളിലും മന്നംട്രോഫി നേടി.

നാല്‍പ്പത്തിനാലേകാല്‍ കോള്‍ നീളം ഉണ്ട്‌.

കൊച്ചിയിലും പുന്നമടക്കായലിലും പങ്കെടുത്തിട്ടുള്ള പള്ളിയോടം 2001 ല്‍ പത്തുലക്ഷത്തോളം രൂപ ചിലവഴിച്ച്‌ പുതുക്കി. 100 പേര്‍ക്കു കയറാവുന്ന പള്ളിയോടമാണിത്‌.